Wednesday, March 16, 2016

കരളുവെന്തുകൊണ്ടു- റവ പൊട്ടുന്നു,

കരളുവെന്തുകൊണ്ടു- റവ പൊട്ടുന്നു, ഉറവിലൊക്കെയും കടൽ മണക്കുന്നു, കടലിനാഴിയി- ലുറഞ്ഞു പോയൊരു പ്രപഞ്ച സ്ഫോടന- മുണർന്നിരിക്കുന്നു. കുളിർക്കുവാൻ നിലാ- വൊഴുകിയെത്തിലും, വിറക്കുന്നൂ മേനി തളർച്ച കാഴ്ചയിൽ, ഇടയ്ക്കുമങ്ങിയും ഉയർന്നുതാണുമി പ്രപഞ്ചസീമയെ തഴുകുന്നൂ സൂര്യൻ. തുഴഞ്ഞു ശീലിച്ച പഴയ പങ്കായം എടുത്തുയർത്തിനി- ന്നപരനോടുപോൽ, കടലു ചുംബിക്കും മകലെ വാനവും മലകളും നോക്കി- യിതാണ് ജീവിതം. എടുത്തുയർത്തിയ പഴയ പങ്കായം അടുത്ത മാത്രയി- ലടുത്തു വെച്ചിട്ട് പതിവിലെത്രയോ മൃദുലമായ്നിന്ന- ങ്ങകലെ നോക്കി സ്മിതം പൊഴിച്ചീടുന്നു. ധൃതിയിലെന്റെ കരാഗതങ്ങളിൽ തുഴയുമെന്നടു ത്തിത്തിരി വള്ളവും, തിരകൾ മാടി വിളിക്കും വിശാലമാം കനകമുള്ളിലോളിക്കും പ്രഭാവവും. പതിയെ സഞ്ചരിക്കേ- ണ്ടുന്ന പാതയിൽ തിരകൾ താണ്ടിയകലവേ പന്തുപോൽ, പതിയെ മണ്ണിനെ വേർപെടുത്തീടുന്ന പഴയബോധം വിളിച്ചുണത്തീടുന്നു.
കരയകന്നു കരയിലെ ചിത്രവും, കടലുമാത്രം കരാഗതങ്ങളിൽ, കാഠിനമെങ്കിലു മിത്രയുംശൂന്യത കരളുപോയി കനലിൽ ലയിക്കട്ടെ.

No comments:

Post a Comment