Wednesday, July 27, 2016

പാത്രം വിൽപ്പനക്കാർ : മിനിക്കഥ




ഇടുങ്ങിയ വാതിലുകൾക്കിടയിൽ നിന്ന് അയാൾ പുറത്തേക്കിറങ്ങി.  പാതികത്തിയ ബീഡിക്കുറ്റിയിൽനിന്ന് സ്വാതന്ത്രമാകുന്ന പുകച്ചുരുളുകൾ, വഴികളിലെവിടെയോ ഓർമപുതപ്പിച്ച മറ്റൊരു അയ്യപ്പൻ .                    

ഞാൻ അയാളെ നോക്കി വെറുതെയൊന്നു ചിരിച്ചു. തിരിച്ച് അയാളും.
എന്താണ് ജോലി ? അപരിചിതനെങ്കിലും എനിക്കെന്തോ പെട്ടന്ന് അങ്ങനെയാണ് ചോദിക്കാൻ തോന്നിയത്.

സ്വപനേരത്തെ മൗനത്തിനു ശേഷം അയാൾ എന്നെയൊന്നു നോക്കി, അതിനുള്ള ഉത്തരം ഒരു മറുചോദ്യമായിരുന്നു. എടപ്പാൾ, ഞാൻ മറുപടി പറഞ്ഞു. ഇവിടെ?  വെറുതെ കയറിയതാണ് ഒന്ന് പുകയാമെന്നു വിചാരിച്ചു. എന്റെ കയ്യിലെ നഗ്നനായ സിഗററ്റിനെ അയാളുടെ ചുണ്ടിലൊരു ചെറുപുഞ്ചിരി ... ഉള്ളിലെവിടെയോ എനിക്കും...!!!

എന്നോടിതുവരെ ആരും ഇങ്ങനെയൊന്നും ചോദിച്ചിട്ടില്ല ..!! അതുകൊണ്ടു ചോദിച്ചതാണ്. ആ സമയത്ത് കഴിഞ്ഞ  ദിവസത്തെ മദ്യത്തിന്റെ ചീഞ്ഞ വാസന എനിക്കടുത്തേയ്ക്ക് കടന്നുവന്നു .. !!

എന്റെ പേര് ശിവൻ......, വീട് പാലക്കാടാണ് ....! ചിറ്റൂര്  സംഗീത കോളേജിനടുത്ത് ...!! അദ്ദേഹം എന്റെ ചോദ്യങ്ങളിലേയ്ക്ക് അടുക്കുകയാണ് എനിക്ക് മനസിലായി. ഞങ്ങൾ ചെട്ടിയാർമാരാണ്. വർഷങ്ങൾക്ക് മുമ്പ് എന്റെ ഭാര്യയുടെ സഹോദരനൊപ്പം ഇവിടെയെത്തി. ആദ്യം ഇടപ്പള്ളിയിലായിരുന്നു... പിന്നെപ്പിന്നെ ഇവിടേയ്ക്ക് ഉൾവലിഞ്ഞു . ഇപ്പൊ നമ്മളെപ്പോലുള്ളവരെ ആർക്കാണ് വേണ്ടത്. മറ്റൊന്നും ചെയ്യാനറിയാത്തതുകൊണ്ട് ഇപ്പോഴും ഇത് തുടരുന്നു. ഇപ്പൊ പഴയതുപോലെയല്ല. കുറച്ചു പ്ലാസ്റ്റിക് പാത്രങ്ങളുടെ കച്ചവടം .രാവിലെ ഇറങ്ങും വൈകിയെത്തുമ്പോഴേക്കും ഭക്ഷണത്തിനുള്ളത് എന്തെങ്കിലുമൊത്താൽ ഭാഗ്യം....!!!

അയാൾ ചിരിക്കുന്നു....!!വിഷാദങ്ങളില്ലാത്ത തെളിഞ്ഞ ചിരി...., അന്നന്നേക്ക് അന്നം കണ്ടെത്തുന്നവരുടെ തെളിഞ്ഞ ചിരി....!!!  ചിരിക്കിടയിൽ പെയ്തൊഴിയാൻ കൊതിക്കുന്ന കാർമേഘങ്ങളിലേയ്ക്ക് മിഴികളെറിയുന്നു...!! പൂർവ്വകാലത്തിന്റെ നല്ല സായാഹ്നങ്ങളിലേയ്ക്ക്  കുറച്ചു സമയം....!!!

ഈ ചുമടെടുക്കാൻ ഒന്ന് സഹായിക്കാമോ....!!! തീർച്ചയായും എന്ന് ഞാൻ. തലയിലെടുത്ത ഭാരത്തെ ആ ശരീരം താങ്ങുന്നുവോ....!!! വഴികളിൽ വീണുപോവുമോ.. ഒരു കുലുക്കത്തോടെ ഭാരം ബാലൻസു ചെയ്ത്   ഒരു ചെറു ചിരിയോടെ വീണ്ടുംവീണ്ടും  മുന്നിലേയ്ക്ക് ....... കെടുത്താതെ സൂക്ഷിച്ച ആ ബീഡി അപ്പോഴും പുകയുന്നുണ്ട് !!! കഴിഞ്ഞ ദിവസത്തെ മനം മടുപ്പിക്കുന്ന നേർത്ത ഗന്ധം....!!