Wednesday, February 3, 2016

പെണ്ണ്

കാനന ഭംഗിയിൽ
ലയിച്ച്,
കാറ്റിനൊത്ത്  ചാഞ്ചാടി
കളകളാരവങ്ങളാൽ
ചിലമ്പണിഞ്ഞ്
ഒരു
കാനന കന്യക.

അവളുടെ
സ്വപ്നങ്ങളിൽ
പൂക്കളും, ശലഭവും
വേണുഗാനവും  മാത്രം.

പ്രണയവും, പ്രകാശവും
ആത്മഹർഷവും, വിഷാദവുമെല്ലാം
അവൾക്ക് സ്വന്തം.

അവളുടെ
ചിന്തകളിൽ നിന്ന്
ആയിരമായിരം
പൂവുകൾ
പിറവിയെടുക്കുകയും
ശലഭങ്ങൾ
പറന്നകലുകയും
ചെയ്യുന്നു,

അവളുടെ
വിഷാദങ്ങളിൽ നിന്ന്
ആയിരമായിരം
പറവകൾ ചിറകടിക്കുകയും
രാക്കിളികൾ
വിലപിക്കുകയും ചെയ്യുന്നു

കണ്ണുകളിൽ
നുരഞ്ഞുപോങ്ങുന്ന
അഗ്നിയും, വ്യാകുലതകളും

അവൾക്ക്
പേരില്ല,
പേരുകൾക്കപ്പുറത്ത്
പ്രകൃതിയായി,
ദേവതയായി,
പേരിടാത്തതിലൊക്കെയും
സർവ്വവ്യാപിയായി .