Sunday, March 1, 2015

പ്രണയ ഗർഭം



സമയം
പതിയെപ്പതിയെ
ഇരുളിന് വിരുന്നൊരുക്കുമ്പോൾ,

ഇരുള്
ചിമ്മിനി വിളക്കിനെ
പ്രണയിക്കുകയായിരുന്നു.

ഇടക്കൊക്കെ
തലയാട്ടിയും
വെളിച്ചം കുറച്ചുമുള്ള
അവരുടെ സംസാരം
നീണ്ടുപോകെ
ഞാൻ ഓലമാറ നീക്കി
ആകാശം കാണുകയായിരുന്നു.

എന്റെ
ഭാഷ, ശാന്തത
അതാണെന്ന് തോനുന്നു
നിലാവ് പതിയെ
കവിലൊന്ന് നുള്ളിയത്,

ആകാശം കാട്ടിതരാ-
മെന്ന് പറഞ്ഞ്
കൈപിടിച്ചു  വലിച്ചത്,

നക്ഷത്രങ്ങളുടെ
ഹൃദയദൂരത്തെക്കുറിച്ച്
വാതോരാതെ വാചാലയായത്.

അന്നും ഇന്നും
ഞാൻ ഒരുപോലെയായിരുന്നു.

ഒഴുക്ക് കണ്ട്
ഇലയെറിഞ്ഞ്
പുഴയെ വീക്ഷിക്കുന്ന
നിശബ്ദനായ ഒരാണ്‍കുട്ടി