Saturday, August 27, 2016

Thursday, August 11, 2016

പാലം


വേനലിൽ
ഉണങ്ങിവരണ്ട്‌,
വർഷത്തിൽ
നിറഞ്ഞു തുളുംബി
ഓർമകളെ
പേടിപ്പെടുത്തിയൊരു
പാലമുണ്ടായിരുന്നു
നാട്ടിൽ.

വരൾച്ചയെ
പേടിപ്പെടുത്താൻ
ഉടഞ്ഞ കാലങ്ങളും
വെള്ളത്തെ
പേടിപ്പെടുത്താൻ
ഒളിച്ചിരിക്കുന്ന
നീരാളികളും
മാത്രമുള്ള
ഒരു പാലം.

ഒരിക്കലൊരുവട്ടം
കിണറിൽ വീണുമരിച്ച
ഒരു പരദേശിയെയും,
പിന്നെ ഒരുവട്ടം
ശൈത്താൻനെ കണ്ടു പേടിച്ച
അസ്സൻ കുട്ടിയേയും
കണ്ടു.

കാറ്റ്
കറക്കിക്കൊണ്ടു പോകുന്ന
വൈക്കോൽ തുമ്പുകളും
രാവ്
ഓരിയിട്ടോടിക്കുന്ന
കുറുനരികളെയും
കണ്ടു.

ശൈത്താൻനെയും
നീരാളിപ്പടകളെയും
മാത്രം.

പാലം
ഇന്ന്,
ഒരടയാളം
മാത്രമാണ്.

സ്നേഹത്തിന്റെ,
ഭീതിയുടെ ,
പച്ചപ്പിന്റെ ,
അങ്ങനെ
പറഞ്ഞറിയിക്കാനാകാതെ
അതുവഴി
കടന്നുപോയവർക്ക്
ഓർത്തുവെയ്ക്കാനുള്ള
ഒരു
സ്നേഹോപഹാരം