Tuesday, November 26, 2013

my words 26/11/2013

ഉറക്കം,  ഉറക്കം മാത്രമാണ് .
അത്  മറ്റൊരു ഉണർവിനുള്ള  പ്രതീക്ഷയല്ല .....!

Tuesday, November 12, 2013

ഇടവേളക്കുശേഷം

അന്ന് വളരെ അപ്രതീക്ഷിതമായാണ് അവൻ എന്റെ ഫോണിലേക്ക് വിളിച്ചത്.  നീണ്ട ഒരിടവേള ഞങ്ങൾക്കിടയിലുണ്ടെങ്കിലും സുപരിചിതമായ ആ ശബ്ദം തിരിച്ചറിയാൻ എനിക്ക് നേരിയ സമയം പോലും വേണ്ടിവന്നില്ല .

"എന്താടോ .... ഒര്മിക്കുന്നുണ്ടോ എന്നെ ???"
"പിന്നേ ..... ഒര്മാകളിലൂടെയല്ലേ ഓരോ മനുഷ്യായസ്സും  ഒഴുക്കികളയുന്നത് ?
പതിവ് ഫലിതങ്ങൾക്കപ്പുറത്ത് ഉള്ളിൽ തട്ടുന്നതെന്തെങ്കിലും കേട്ടാലുള്ള അവന്റെ പൊട്ടിച്ചിരി ഒരട്ടഹാസം പോലെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു ...!!!

"ആനക്കൊരു മാറ്റൊല്യ പഹയ..!!! "

"അതുകൊണ്ടല്ലേ... ഈ നീണ്ട ഇടവേളക്കപ്പുരതുനിന്നും ഇപ്പോഴും നീ എന്നെ തേടിയെത്തിയത് ?
സൌഹൃധങ്ങൽക്കിടയിലെ ഇടവേള... ആ നിശബ്ദതക്കുള്ളിലെവിടെയോ പതിഞ്ഞു കിടക്കുന്നുണ്ടെന്ന് തോന്നി .
"പിന്നെ എന്തൊക്കെയുണ്ട്  പുതിയ വിശേഷങ്ങൾ ? "

"മൂന്ന് പെന്കുട്ടികൽക്കുശേഷം .... പടച്ചോൻ ഒരാന്കുട്ടിയെ തന്നുട്ടോ ?" പണ്ട് നീ എപ്പൊഴും പറയാറില്ലേ ... ആനക്കൊരാന്കുട്ടിണ്ടായാ ഞാനാനതിനു പെരിട്വാ....ന്ന്..!! ഇപ്പൊ ഒരാന്കുട്ട്യായപ്പോ നിന്നെ ഓർത്തു.... അതാ ...വിളിച്ചത് !!!

"ഹാ...! ഇപ്പോഴെങ്ങിലും ഒര്തല്ലോ,   ഞാൻ  വിചാരിച്ചു മറന്നു പോയിട്ടുണ്ടാകുമെന്ന് !
നീ വിളിക്കറില്ലെങ്കിലും ഞാൻ വിശേഷങ്ങളൊക്കെ അറിയുന്നുണ്ട് ! എന്താണ് ചിലവില്ലേ ?"

"ഇങ്ങളെ ഭാഷേലുള്ള ചിലവൊന്നുമില്ലെങ്കിലും നല്ല ചിക്കാൻ കറിയും നൈചോറൂണ്ട് ...!!!
 ഉമ്മച്ചിയുടെ സ്പെഷ്യലാ ......... പോരുന്നോ ? "

"വരാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല ......., നേരം ഒരുപാടു വൈകി ... പിന്നെ കുറച്ചു ജോലികൂടി ഭാക്കിയുണ്ട് ... ഞാൻ ചെന്നിട്ടെ വീടിലെല്ലാവരും ഉറങ്ങു എന്ന് നിനക്കറിയാമല്ലോ ? അത് കൊണ്ട് ഇന്നില്ല . പിന്നെ ഒരിക്കലാവാം .."

ശബ്ദങ്ങളുടെ സഞ്ചാരം നിലച്ചപ്പോൾ ഞാനാലോചിച്ചു ...! ഒരാന്കുട്ടി പിറന്നു എന്ന് അറിഞ്ഞപ്പോൾ അവൻ എന്തിനാണ് ഇതയതികം സന്തോഷിക്കുന്നത് ..! ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെയല്ലേ?
അർത്ഥശൂന്യമായ ആ ചിന്തകൽക്കുള്ളിലെവിടെയോ മനസ്സ് ഇടംപിടിക്കാൻ തുടങ്ങിയപ്പോൾ
ഞാൻ ആകാശത്തേക്ക് നോക്കി ....,
അകലെ  മേഘക്കീറുകൾക്കിടയിൽ നിന്ന് അങ്ങേര് എന്നെ നോക്കി ചിരിക്കുന്നുണ്ട്  ..
ഇടക്കിടക്ക് കണ്ണിറുക്കി കാണിച്ചുകൊണ്ട് !!!

Wednesday, November 6, 2013

nilaavu mathram

നിലാവ്
നഗ്നതമാത്രം വെളിപ്പെടുത്തിക്കൊണ്ട്
അന്തകാരങ്ങല്ക്ക് മുകളിൽ
പരന്നു കിടക്കുന്നു.
പ്രകാശം നഷ്ടപ്പെട്ടവര്ക്ക്
തണലായി,
തലോടലായി ,
പ്രതീക്ഷയായി
ആരും കാതോര്ക്കുന്ന
നനുത്ത  ആത്മസ്പർശവുമായി ...,
നിലാവ് മാത്രം
അന്തകാരങ്ങല്ക്ക് മുകളിൽ
പരന്നു കിടക്കുന്നു.

സ്വകാര്യ നിമിഷങ്ങളിൽ നിന്ന്

കഴിഞ്ഞ കുറച്ചു ദിവസം മുന്പ് ഞാനും എന്റെ സുഹൃത്തും നാടാൻ ഭക്ഷണം കിട്ടുന്ന ഒരു ചെറിയ ഹോട്ടൽ നോക്കി ഇറങ്ങി ....! പോയ ഇടങ്ങളിലോക്കെ പൊറോട്ടയും, ചപ്പാത്തിയും മാത്രം . പിന്നെ ആകെക്കൂടി മനസിലൊരു പ്രതീക്ഷ കള്ളുഷാപ്പ് മാത്രമായിരുന്നു .... !

ഒടുവിൽ ഷാപ്പിന്റെ പടികയരിയതും തോമസ്സേട്ടൻ വിളിച്ചു പറഞു.....! 
കഴിക്കനോന്നുല്യ... കള്ളും ചീനമുളകും മാത്രേള്ളു...!!!
എന്റെ സുഹൃത്തിന് എന്നെ തള്ളിക്കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു !
എങ്കിലും അവന്നും പറഞ്ഞു
"കള്ള്ങ്കി കള്ള്..... മുളകെങ്കി .... മുളക് ...!!!

പിന്നെ ഇളംവെയിലിലൂടെ ചൂടും പൊതിഞ്ഞു നടക്കുമ്പോൾ വല്ലാത്തൊരു വെറുപ്പോടെ അവൻ തുടര്ന്നു ....!
ഇനി ഇവിടെനിന്നു വല്ല നാടൻ ഭക്ഷണവും കിട്ടണമെങ്കില് ഇവിടുത്തെ മുഴുവൻ ബംഗാളികളേയും നാടുകടത്തേണ്ടി വരും ..... എന്ന് !!!