Tuesday, June 18, 2013

pr ..........123


കാണാന്‍ കഴിയാത്തത്


ഈ മഴക്കൊപ്പം
ഈ കുളിരിനൊപ്പം
അനുവാദം പോലും ചോദിക്കാതെ
നിറെ .... നേര്‍ത്ത വിരലുകളില്‍
ഞാന്‍ സ്പര്‍ശിക്കുകയാണ് ......!

അവ
ഇപ്പോഴും
തുടിക്കുന്നുണ്ട് .......
എനിക്കറിയാം
നിറെ
ഹൃദയതെക്കള്‍
വേഗതയില്‍.

Monday, June 10, 2013

പ്രണയത്തിന്റെ നാട്യശാസത്രം

പ്രണയത്തിന്റെ നാട്യശാസത്രം
***********************

അഗ്നി പര്‍വ്വതങ്ങള്‍ക്കും
ഹിമാസാനുക്കള്‍ക്കും ഇടയിലിരുന്ന്
വെളുത്ത പല്ലി ചിലച്ചുകൊണ്ടിരുന്നു .

അപ്പോള്‍,
പ്രണയത്തിന്റെ
സൂക്ഷ്മവാഹിനിയെക്കുറിച്ച്
വിശകലനം ചെയ്യുകയായിരുന്നു ഞാന്‍.

കണ്ടു മറന്നതും
കേട്ട് മറന്നതും
ലിഖിതങ്ങളില്‍ കുറിച്ചതുമോന്നും
അപ്പോഴെനിക്ക് പൂര്‍ണത തന്നില്ല.
ആകാശവും  ഭൂമിയുമൊന്നും
തൂലികയില്‍ ഒതുങ്ങി നിന്നില്ല.

ഒടുവില്‍
"വിശുദ്ധിയുടെ വിത്തുണര്‍ത്താണ് പ്രണയം"
എന്ന തത്വസംഹിതയില്‍ എത്തിച്ചേരാന്‍
ഒരുപാട് കാത്തിരിക്കേണ്ടി വന്നു.

കോഴി കൂവി
നേരം പുലര്‍ന്നു.
എന്നിട്ടും...... അതൃപ്തമായ
മനസിന്‌ വേണ്ടി
ആ ചര്‍ച്ച
അടുത്ത രാത്രിയിലേക്ക്‌
നീക്കിവേക്കപ്പെട്ടു.

ഭാക്കികിടന്ന
വെളുത്ത പ്രതലത്തില്‍
ഒരിക്കകൂടി
അടിവരയിട്ട് എഴുതി.......!

"പ്രണയത്തിനെ നാട്യശാസത്രം"






Saturday, June 1, 2013

അമ്മമ്മ എന്ന ചിത്രം


               "വിശ്വാസിചാലും ഇല്ലെങ്കിലും" എന്ന പോസ്റ്റില്‍ തുടങ്ങുന്നു എന്റെ നനുത്ത  ഓര്‍മ്മകള്‍ .....! ഇപ്പോള്‍ അത് തീര്‍ത്തും മുഖമില്ലാത്ത ചിത്രങ്ങള്‍  മാത്രമാണ്.... അല്ലെങ്ങില്‍ ഇളം മഞ്ഞില്‍ നിന്ന് ചുവന്ന പൂക്കളെ ഫോക്കസ് ചെയ്യുന്നതുപോലെ. 

               ഓരോ ആളുകളുടെയും കിട്ടിക്കാലതിലെന്നപോലെ എനിക്കും ഏറെ ഇഷ്ടം അമ്മമ്മയോടായിരുന്നു.. കാരണം ഏതെങ്കിലും വീട്ടില്‍ പനിക്കുപോയാല്‍ കൊടുക്കുന്നതിന്റെ ഒരു വിഹിതം എനിക്കുമുണ്ടാകും ..... അതുകൊണ്ട് ഉണര്‍ന്നു കഴിഞ്ഞാല്‍ പിന്നെ നീണ്ടു കിടക്കുന്ന റോഡിലേക്ക് നോക്കി ഒറ്റ ഇരിപ്പാണ് .....  ദൂരെ നിന്ന് വരുന്നത് കാണാന്‍. മുഷിഞ്ഞുപോയ മടിക്കുത്തില്‍ നിന്ന് ആ പലഹാരം എടുത്തു തരുമ്പോള്‍ ഞാന്‍ ഓര്‍മ്മിക്കുന്നു ഇന്ന് കിട്ടുന്ന പലപ്പായസതിനുപോലും അത്രയും മാധുര്യം ഉണ്ട്ടയിരുന്നില്ല എന്നത് ....! 

            പിന്നീട് എപ്പോഴാനെന്നു  ഓര്‍മയില്ല.... കുടുംബത്തിലെ  കൊച്ചുകൊച്ചു വഴക്കുകളെ ചൊല്ലി   ഞങ്ങള്‍ കുറച്ചു കൂടി അകലെ "കക്കോടി'' എന്ന സ്ഥലത്ത് ഒരു വടകവീടിലേക്ക് താമസം മാറി.  വീട്ടില്‍ നിന്ന് അകന്നുപോയെങ്ങിലും പതിവ് തെറ്റിക്കാതെ അമ്മമ്മ ഇടയ്ക്ക് വന്നു പോയിരുന്നു ... വിശക്കുമ്പോള്‍, അമ്മയെ ശല്യപ്പെടുതുമ്പോള്‍ ... അന്ന് അമ്മ പറയുമായിരുന്നു... 
"മോനെ .... അമ്മമ്മ വരുന്നുണ്ടോന്നു നോക്ക്യ...?" 
അത് കേട്ടാല്‍ മതി പിന്നെ കാത്തിരിപ്പാണ് ..... കാത്തിരുന്ന് കാത്തിരുന്നു   ശാട്യംപിടിച്ചു അടികിട്ടി ഉറങ്ങിപ്പോയ ദിവസങ്ങള്‍ വരെ ഉണ്ട്ടായിട്ടുണ്ട്. പിന്നെ കുറേദിവസങ്ങളിലേക്ക് ..... അമ്മമ്മയെ കണ്ടില്ല....! അങ്ങനെ സാവധാനം  ഞാനും, എന്റെ ചിരട്ടപത്രങ്ങളും.. പുതിയ  ലോകത്തേക്ക് ഒതുങ്ങി തുടങ്ങി .

             ഒരു ദിവസം മുറ്റത്തെ പറക്കുന്നെ ഒരു  തുമ്പികളെയും  നോക്കിക്കൊണ്ടിരെക്കെ .... മുന്നില്‍ ദാ... നില്‍ക്കുന്നു  ... അമ്മമ്മ.  കണ്ടപാടെ.. എന്റെ സന്തോഷത്തിനു അതിരില്ലയിരുന്നു. എല്ലാ കുട്ടികളും ചെയ്യുന്നതുപോലെ എന്റെ കണ്ണുകള്‍ മുഴുവന്‍ അമ്മമ്മയുടെ കൈകളിലെ കവറിലായിരുന്നു ...അവര്‍  അത് സാവതാനം തുറന്നു ഒരു സ്ലെയിറ്റും പെന്‍സിലും പിന്നെ  കുറച്ചു മിട്ടായികളും എടുത്തു തന്നു .....! ഞാന്‍ മടിയില്‍ കയറി  ഇരുന്നപ്പോള്‍ അമ്മമ്മ ചെറുതായി ഒന്ന് ഞാരുങ്ങി ... എന്നിട്ട് എന്നോട് പറഞ്ഞു ..! അമ്മമ്മ മോന് പഠിപ്പിച്ചു തന്ന ആ പട്ടു ഒന്ന് പാടിക്കേ ....!കയ്യില്‍ കിട്ടിയ പുതിയ സ്ലെയിട്ടും പെന്‍സിലും  പിടിച്ചു ആ പട്ടു ഗമയിലങ്ങനെ പടിക്കൊണ്ടിരിക്കെ അമ്മമ്മയുടെ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടു. .ആ കണ്ണുനീരിനു ഇനിയോരിക്കലും കണ്ടുമുട്ടില്ലെന്ന  ഒരു അര്‍ത്ഥമുണ്ടായിരുന്നു എന്ന് ഞാനറിഞ്ഞില്ലായിരുന്നു.....!

             ഇന്നും   അമ്മമ്മ എന്ന് പറയുമ്പോള്‍ ..... ആ താരാട്ടുപാട്ട് മാത്രമാണ് ഓരോര്‍മ..... പിന്നെ മൂടല്‍ മഞ്ഞിലൂടെ  മുണ്ടും ജാക്കറ്റും അനിഞ്ഞു അകന്നു പോകുന്ന  മെലിഞ്ഞ  ഒരു  രൂപവും ..... ! 

വിശ്വാസിചാലും ഇല്ലെങ്കിലും


                        ഈ കഥ പറയുമ്പോള്‍  നമുക്ക് ഒരു 27 വര്‍ഷം പുറകോട്ടു സന്ജരിക്കേണ്ടി വരും, എന്റെ കുട്ടിക്കലാത്തിലെക്ക് ....! അന്ന് ഞങ്ങള്‍ കോഴിക്കോടുള്ള  പാലത്ത് എന്ന സ്ഥലത്താണ് താമസിച്ചിരുന്നത് (അമ്മയുടെ വീട്ടില്‍) അവിടെ അന്ന് ഞാനും അമ്മയും അച്ഛനും പിന്നെ അമ്മാച്ചനും അമ്മമ്മയുമാണ് ഉണ്ടായിരുന്നത് .... (അമ്മമ്മ എന്ന് പറയുമ്പോള്‍  അമ്മമ്മയല്ല ... അമ്മയുടെ അമ്മയുടെ മരണശേഷം പിന്നീട് അമ്മമ്മയുടെ ചേച്ചിയെ അമ്മാച്ചന്‍ കൊണ്ട് വന്നു അവരെയും  ഞാന്‍ അമ്മമ്മ എന്നാണ് വിളിച്ചിരുന്നത്‌ )

                      അന്ന് അച്ഛന്‍ കോഴിക്കോട്ടുള്ള ഫറോക്ക് എന്ന സ്ഥലത്താണ് ജോലി ചെയ്തിരുന്നത് ...!  അച്ഛന് 9 മണിക്ക് ജോലിസ്ഥലത്ത് എത്തേണ്ടാതുകൊണ്ടും പാലത്തനിന്ന് ഏതണ്ട് ഒരു മണിക്കൂറിലേറെ യാത്ര ചെയ്യേണ്ടത് കൊണ്ടും എന്നും അമ്മ നേരത്തെ എനീക്കുംമായിരുന്നു ...!

                       ഒരുദിവസം പതിവിലും നേരത്തെ ഞാന്‍  എഴുനേറ്റു... എനിക്ക് നന്നായി വയറുവേദനിക്കുന്നുണ്ടായിരുന്നു...! അതുകൊണ്ട് ഉറക്കചടവോടെ ചിനുങ്ങിക്കൊണ്ട് അമ്മയാട്  കാര്യം പറഞ്ഞു...! മൂനാല് കടലാസ് തുണ്ടുകളും ചെറിയൊരു റാന്തല്‍ വിളക്കും കോലായില്‍ (ഉമറത്തു) വെച്ച് അമ്മ അടുക്കളയിലേക്കു പോയി ...

                        അങ്ങനെ റാന്തലിന്റെ മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ വീടിനടുത്തുകൂടി പോകുന്ന റോഡിലേക്ക് കണ്ണും നാട്ടിരിക്കുംബോഴാണ്  ആ രൂപം എന്റെ കണ്ണില്‍പ്പെടുന്നത്‌ .... (എന്തോ ... സത്ത്വംത്തെക്കുറിചു വര്‍ണിക്കാന്‍ എനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല ) ഞാന്‍ അതിനെത്തന്നെ ഇമവെട്ടാതെ നോക്കിയിരുന്നപ്പോള്‍ എനിക്ക് മനസിലായി, അത് എന്റെ അടുത്തേക്ക് തന്നെയാണ് വരുന്നതെന്ന് . എന്റെ ഊഹം പിഴച്ചില്ല ... അത് എന്നെയും ഞാന്‍ അതിനെയും മുഖാമുഖം നോക്കിയ കുറച്ചു നിമിഷങ്ങള്‍ ... പിന്നെ അടുത്തേക്ക് നീട്ടിപ്പിടിച്ച അതിന്റെ കൈകള്‍ . ഒരു ചുവടുകൂടി വെച്ചാല്‍ എന്നെ സ്പര്‍ശിക്കും എന്ന് ഉറപ്പായപ്പോള്‍ ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു . അത് കേട്ട് എല്ലാവരും കൂടി എന്റെ അരികില്‍ വന്നു എന്നെ ചേര്‍ത്ത് പിടിച്ചു ... അപ്പോള്‍ അമ്മമ്മയുടെ കൈ പിടിച്ചു ഞാന്‍ തെങ്ങിക്കൊണ്ട് ചൂണ്ടിക്കാണിച്ചു അതാ.. ! അതാ.. ! . ആ രൂപം എന്റെ ..ചൂണ്ടു വിരലില്‍ നിന്ന് മറഞ്ഞുപോകുന്നതുവരെയും അവരാരും കണ്ടില്ല .... അത് ഞാന്‍  മാത്രം.... ഞാന്‍ മാത്രമേ.....കണ്ടിട്ടുള്ളു എന്ന് ഓര്‍ക്കുമ്പോള്‍ എന്റെയുള്ളില്‍ ഇപ്പോഴും ..........!