Friday, July 31, 2015

കത്തെഴുത്ത്

വർഷങ്ങൾക്ക്
മുമ്പാണ്
ഞാൻ
അവസാനമായി
ഒരു
കത്തെഴുതിയത്.

ആകാശനീലിമയിൽ
മുക്കിയെടുത്ത
ആ.. കടലാസിൽ
എന്തുമാത്രം
വാക്കുകളെയാണ്
അന്ന്
ഒളിപ്പിച്ചത്
എന്ന്,
ഞാനിപ്പോഴും
ഒർമിക്കുന്നില്ല.

എഴുതി
അവസാനിക്കുമ്പോൾ
എനിക്ക്
പിന്നെയും പിന്നെയും
വായിച്ചു തുടങ്ങണം,

മറന്നുവെച്ചതും
മാറ്റിവെച്ചതും
ഭാക്കിയായതുമൊക്കെ
വേർതിരിച്ച്
ഉറപ്പുവരുത്തണം.

പിന്നെ
കാത്തിരിപ്പാണ്.

ദിവസങ്ങൾ
നീണ്ടുപോകുന്നതോടെ
മറുപടിയെ കുറിച്ച്
പതിയെപ്പതിയെ
മറന്നുതുടങ്ങും.

എങ്കിലും
ഓർമകളുടെ
തേരിലേറി
അവ
തിരിച്ചു വരുന്ന
അപൂർവ്വനിമിഷങ്ങൾ

ഒരു
കവിതയുടെ
അച്ചടി മഴിയിൽപ്പൊലും....!!!!

Sunday, July 26, 2015

പെയ്തു തോരാത്ത കർക്കിടക മഴയിലേയ്ക്ക്‌

പെയ്തു തോരാത്ത
കർക്കിടക മഴയിലേയ്ക്ക്‌
അവളെ തേടി
അവൻ.

അവന്റെ
പുഞ്ചിരിയിൽ
നനഞ്ഞുനനഞ്ഞ്
നാണിച്ചുനാണിച്ച്
അവൾ.

ഞൊടിയിൽ
പടർന്നു കയറാവുന്ന
അവന്റെ
ചുംബങ്ങൾ
അവളുടെ ആത്മാവിൽ
സാഗരം തീർക്കുന്നു.

നിശ്വാസം
കാറ്റായും,
കനലായും
രൂപാന്തരം കൊള്ളുന്നു.

പൊഴിഞ്ഞു വീഴുന്ന
ഉടയാടകളായി
ചുറ്റും
ഇരുണ്ട മേഘങ്ങൾ.

ഇനിയവൾ
സ്വർണ്ണനൂല് വിരിച്ച
മഴപ്പട്ടിൽ
നഗ്നയായി
നിവർന്നു കിടക്കട്ടെ.

പിറവിയുടെ
ഹരിത ബീജങ്ങളേറ്റ്
ക്ഷീണത്താൽ
ശയിക്കട്ടെ....!!!

തോരാത്ത
കർക്കിടകമഴയിൽ.....!!!

Monday, July 6, 2015

സർവനാമം (ഗോപാലേട്ടൻ )

ഒരു നെഞ്ച് വേദന
ഒരു ചമ,
ഓടിപ്പോയ വണ്ടിയിൽ
അതേ.. വേഗത്തിൽ
തിരിച്ചു വന്നു
ഗോപാലേട്ടൻ.

കടന്നു വന്നവരിൽ
ഒരാൾ ചോദിച്ചു.

ബോഡി
വന്നില്ലേ എന്ന്.

എപ്പോഴാണ്
ശവമടക്ക്
എന്ന്
മറ്റൊരാൾ.

വളരെ ചുരുങ്ങിയ
സമയംകൊണ്ട്
ഏത്രപെട്ടന്നാണ്
ഗോപാലേട്ടൻ,
ഗോപലേട്ടനല്ലാതായത്..!!